Life Bond - 2 in Malayalam Love Stories by AADIVICHU books and stories PDF | പ്രാണബന്ധനം - 2

Featured Books
Categories
Share

പ്രാണബന്ധനം - 2





ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു.



"പറയാം...... നീ വാ."

എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി സ്റ്റെയറിനരികിലായി തറയിൽ ചുമരും ചാരി ഇരുന്നു


                      🦋🦋🦋🦋🦋


"ഞാനും അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്നൊരു കുഞ്ഞ് കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നും സന്തോഷം മാത്രം നിറഞ്ഞുനിന്ന വീട്......"

നേർത്ത പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ ചുമരിലേക്ക് ചാരികണ്ണടച്ചിരുന്നു.


"ആഴ്ചയിൽ ഒരിക്കൽ എല്ലാവരും കൂടെ അച്ഛന്റെ തറവാട്ടിൽ ഒത്തുകൂടും. അച്ഛനടക്കം അഞ്ചുമക്കളാണ് അച്ഛമ്മയ്ക്കും അച്ചച്ചനും ഉണ്ടായിരുന്നത്
എല്ലാരും വേറെവേറെയാണ് താമസമെങ്കിലും എല്ലാതീരുമാനങ്ങളും അവർ അഞ്ചുപേരും ചേർന്നായിരുന്നു എടുത്തിരുന്നത്.
ഈ.....അഞ്ചുപേരും ഒരുപോലെ അധികാരം കാണിച്ചിരുന്നത് എന്നിലായിരുന്നു.
ആരെയും വിഷമിപ്പിക്കുകയോ എതിർത്തു സംസാരിയ്ക്കുകയോചെയ്യാത്ത എന്റെ സ്വഭാവംതന്നെയായായിരുന്നു അതിന് കാരണം.
അങ്ങനെ എന്റെ +2 റിസൾട് വന്നദിവസം......."

അന്നത്തെ ദിവസം ഓർത്തിട്ടെന്നത്പോലെ അവളുടെ അടഞ്ഞ കണ്ണുകൾക്ക് ഇരുവശത്തുകൂടെയും കണ്ണുനീർ ചാലിട്ടൊഴുകി.
അത് കണ്ട ശരദാമ്മയും നേഹയും പരസ്പരം നോക്കിയതല്ലാതെ ഇരുവരും ഒരക്ഷരം പോലും മിണ്ടിയില്ല.


"അന്ന് തറവാട്ടിൽ എല്ലാരും ഒത്തുകൂടി. എന്റെ തുടർന്നുള്ള പഠനം! അതായിരുന്നു എല്ലാവരുടേം അന്നത്തെ ചർച്ചാവിഷയം.
പക്ഷേ അച്ഛന്റെ ഒരേയൊരു പെങ്ങൾ പറഞ്ഞ അഭിപ്രായം......
സത്യത്തിൽ ആ... അഭിപ്രായം അതാണ് ഇന്നത്തെ എന്നിലേക്കുള്ള ചവിട്ടുപടിയായിത്തീർന്നത്. "

                       🫧🫧🫧

""ഇവളുടെ തുടർന്നുപഠിത്തം അവിടെ നിൽക്കട്ടെ.
സത്യത്തിൽ ഇവളുടെ കല്യാണം അതാണ് നമ്മൾ പെട്ടന്ന് നടത്തേണ്ടത്.  കാരണം ഇവൾക്ക് താഴെ വളർന്നുവരുന്ന മറ്റൊരു പെൺകുട്ടി കൂടെയുണ്ട് അവളുടെ കാര്യം കൂടെ നോക്കണ്ടേ....."


പെങ്ങളുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചിരുന്ന ആങ്ങളമാർ അവരുടെ വാക്കുകൾ കേട്ടപാടെ മറുത്തൊന്നും പറയുകയോ ചിന്തിക്കുകയോ ചെയ്യാതെ കല്യാണത്തിന്റെ ചർച്ച തുടങ്ങി. എന്റെയോ മാറ്റാരുടെയെങ്കിലുമോ അഭിപ്രായംപോലും അവരാരുംതന്നെ ചോദിച്ചില്ല.

അതിനിടയിൽ ഒന്നും പറയാൻ കഴിയില്ലെന്ന് മനസ്സിലാക്കി നിസ്സഹായതയോടെ തന്നെ നോക്കിയ അമ്മമാരെ കാണെ ഞാനാകെതളർന്നു.


"ഞാനൊരു കാര്യം പറഞ്ഞോട്ടെ......"

എന്റെ കാര്യം പറയാനോ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാനോ മറ്റാരും തന്നെ വരില്ലെന്ന് കണ്ട ഞാൻ 
അന്നേദ്യമായി  അവർക്ക് മുന്നിലേക്ക് ഒരഭിപ്രായം പറയാനായി മുന്നിട്ടിറങ്ങി.

"നിങ്ങടെ ഒക്കെ ആഗ്രഹപ്രകാരമാണ് ഹ്യുമാനിറ്റീസ് ഇഷ്ട്ടപെട്ടിരുന്ന ഞാൻ കോമേഴ്‌സ് പഠിച്ചത്  പക്ഷേ ഇത് പഠിത്തം പോലെ അല്ല ഇതെന്റെ ജീവിതാണ്.
നോക്കിക്കേ ചേച്ചിമാരൊക്കെ 28വയസ്സിനു ശേഷം അല്ലേ വിവാഹം കഴിച്ചത് എനിയ്ക്ക് 17വയസ്സേ ആയിട്ടുള്ളു......"


എന്നാൽ തന്റെ അവസ്ഥ പറഞ്ഞുമനസ്സിലാക്കാൻ പറഞ്ഞകാര്യങ്ങൾ അവളേ ഞെട്ടിച്ചുകൊണ്ട് മറ്റൊരു രീതിയിലാണ് അവിടെ വ്യാഖ്യാനിക്കപെട്ടത്.


"കണ്ടില്ലേ വിനയാ നിന്റെ മോൾടെ മാറ്റം കല്യാണം എന്ന് കേട്ടപ്പോൾ അവൾക്ക് ഇത്രമാത്രം ദേഷ്യം വന്നെങ്കിൽ അവൾക്ക് ആരോ ആയിട്ട് പ്രേമം ഉണ്ട് അത് ഉറപ്പാ..."



"മതി... നിർത്ത് എനിയ്ക്ക് ആരുമായിട്ടും പ്രേമം ഒന്നുല്ല എനിയ്ക്ക് പഠിക്കണം അത്രേ ഉള്ളു അല്ലാതെ വേറൊന്നുംകൊണ്ടല്ല ഞാനീ പറഞ്ഞത്."

മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ കേട്ടതും ഞെട്ടലോടെയവൾ അവരേ നോക്കി പറഞ്ഞു.

"ഒന്ന് പറ അച്ഛാ എനിക്ക് പഠിക്കണംഎന്ന്.
ഒന്ന് പറ പ്ലീസ് അച്ഛാ പ്ലീസ്......"

എന്ന് പറഞ്ഞുകൊണ്ടവൾ അച്ഛന്റെ കയ്യിൽ അമർത്തി പിടിച്ചു.
എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം അവളുടെ കയ്യിൽ നിന്നും തന്റെ കൈകൾ വേർപെടുത്തി അത് കാണെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്നും തനിക്കൊരുതാങ്ങായി നിന്ന അച്ഛൻപോലും തന്റെ  ഭാഗത്തു നിൽക്കില്ലെന്ന് മനസ്സിലാക്കിയവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയേയും അനിയത്തിയേയും ഒന്നുനോക്കി. അവരുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന ദയനീയ ഭാവം അവളെ വീണ്ടും തളർത്തി.


"വിനയാ......"

"പറ ചേച്ചി...."


"നിനക്ക് രണ്ട് പെൺകുട്ടികളാണ് അത് കൊണ്ട് തന്നെ മൂത്തവൾടെ കല്യാണം പെട്ടന്ന് നോക്ക് 18വയസ്സിൽ തന്നെ അവള്ടെ വിവാഹം നടന്നിരിയ്ക്കണം."

അവസാന വാക്കെന്നപോലെ അച്ഛൻപെങ്ങളുടെ വാക്കുകൾ അവളുടെചെവിയിൽ മുഴങ്ങി കേട്ടു.....
ആരോടും ഒരക്ഷരം പറയാതെയവൾ തറവാട്ടിൽ നിന്നും ഇറങ്ങി തന്റെ മനസ്സ് പോലെ കറുത്ത ഇരുട്ടിലൂടെ വീട്ടിലേക്ക് നടന്നു.
തന്റെ റൂമിൽ കയറിബെഡിൽ ചുരുണ്ടു കിടന്നുകൊണ്ടവൾ വിങ്ങി പൊട്ടി.
പിറ്റേ ദിവസം മുതൽ അവൾക്കായ് അവർ ചെക്കനെ തിരഞ്ഞിറങ്ങി ആരും അവളുടെ മനസ്സ് മനസിലാക്കിയില്ല. അതികം വൈകാതെ അവൾക്കായ് അവർ ചെക്കനെ കണ്ടെത്തി. വല്യ തെറ്റില്ലത്ത കുടുംബം. പറയത്തക്ക വിദ്യാഭ്യാസം ഇല്ലെങ്കിലും അവനെപ്പറ്റി അന്വേഷിച്ചതിൽ നിന്നും എല്ലാർക്കും അവനെ ഒരുപാട് ഇഷ്ട്ടപെട്ടു
അതികം വൈകാതെ വിവാഹവും നടന്നു
തളർന്ന മനസ്സുമായി അവൾ മറ്റൊരു വീട്ടിൽമരുമകളായി ചെന്നുകയറി.

ദിവസവും വീട്ടിൽ നിന്നും കോളുകൾമുറയ്ക്ക് വരുമായിരുന്നു എന്നാൽ വരുന്ന കോളുകൾ ഒന്നുംതന്നെയവളുടെ വിശേഷം ചോദിക്കാൻ ആയിരുന്നില്ല അവൾക്ക് താഴെ ഒരനിയത്തിയുണ്ടെന്നുള്ള ബോധം അവളിൽ ഊട്ടിയുറപ്പിക്കാനായിരുന്നു .
വീട്ടിൽ നിന്നും വരുന്ന കോളുകൾ അവളെ അസ്വസ്ഥയാക്കി.
ആരോടും ഒന്നും എതിർത്തു പറയാൻ തോന്നിയില്ല.അല്ലെങ്കിൽ അതിനുള്ള അധികാരമോ അവകാശമോ നേടിയെടുക്കാനുള്ളമനസ്സോ അവൾക്കുണ്ടായിരുന്നില്ല.
ആരുംതന്നെ കണ്ടറിഞ്ഞ് ആ അവകാശം അവൾക്ക് നൽകിയതുമില്ല എന്ന് വേണം പറയാൻ.

ഭർത്താവിന്റെ വീട്ടുകാർക്കാവശ്യം ഒരു മരുമകളെയോ മകനൊരു ഭാര്യയേയോ ആയിരുന്നില്ല.
കാര്യങ്ങൾ നിറവേറ്റാൻ കാശ് ചെലവില്ലാതെ  വീടും വീട്ടുകാര്യങ്ങളും നോക്കാൻ ഒരു ജോലിക്കാരി  അത് മാത്രമായിരുന്നവർക്കവൾ.
ഒരിക്കലും അവരിൽ ആരെയും അവൾ കുറ്റപ്പെടുത്തിയില്ല ഇന്നത്തെ അഭിഥയെ വാർത്തെടുത്തത്  അവിടുത്തെ അവരുടെ പെരുമാറ്റങ്ങൾ തന്നെയായിരുന്നു.
ആറു വർഷത്തെ ദാമ്പത്യം അത് ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തിയ അവളെ ആദ്യനാളുകളിൽ വീട്ടുകാർ നന്നായി നോക്കി.
കാരണം അവർക്കറിയാമായിരുന്നു തെറ്റ് അവരുടെ മാത്രം ആണെന്ന്.....
പക്ഷേ.....വീണ്ടും ഒരു കുടുംബസംഗമം വന്നു.അതിൽ പൂർണ്ണമായും തെറ്റുകാരി അവളാണെന്ന് വീട്ടുകാരും വിധിയെഴുതി. അതിനവർ കണ്ടെത്തിയ ന്യായം പെണ്ണാണ് എല്ലാം സഹിച്ചുജീവിക്കേണ്ടത് എന്നുള്ള തത്വമായിരുന്നു.
അതികം വൈകാതെ വീട്ടുകാർക്കവൾ ഭാരമായി 
തനിയ്ക്ക് ആരുമില്ലെന്നു തോന്നിയ നിമിഷം......തനിക്ക് ആരുമില്ലെന്ന് മനസ്സിലാക്കിയ ആ... ഒരു നിമിഷം അതായിരുന്നു അവളുടെ ചിന്തകളെ മാറ്റി മറിച്ചത്.
താൻപറഞ്ഞതൊന്നും വിശ്വസിക്കാതെ  ഭർത്താവിന്റെ വീട്ടുകാരെ വിളിച്ചു സംസാരിക്കുന്ന തന്റെ വീട്ടുകാരെക്കാണെ അവൾക്ക് താനിവിടെ മരിച്ചുവീണിരുന്നെങ്കിൽ എന്ന് തോന്നിപോയി.

18വർഷം നോക്കി വളർത്തിയവർക്ക് തന്നെക്കാൾ വിശ്വാസം ഇന്നലെ കണ്ടൊരുത്തനെയാണെന്നോർക്കേ അവൾക്കവളോട് തന്നെ പുച്ഛംതോന്നി.....
ആരെയും പഴി പറഞ്ഞില്ല ആരേയും ഒന്നും അറിയിച്ചതുമില്ല.
അല്ലെങ്കിലും ആരോട് പറയാൻ ആരെങ്കിലും കേൾക്കാൻ ഉണ്ടെങ്കിലല്ലേ പറയേണ്ട കാര്യമുള്ളു.
വിവാഹം കഴിഞ്ഞതോടെ  ഒരു ബാധ്യത ഒഴിവായി എന്ന് കരുതിയ വീട്ടുകാർക്ക് ഞാനിനി ആ വീട്ടിലേക്ക് തിരിച് പോകില്ലെന്ന  തീരുമാനം താങ്ങാവുന്നതിലും അധികമായിരുന്നു. ഒടുവിൽ താൻ പിഴച്ചവളാണ് മച്ചിയാണ് എന്ന് പറഞ്ഞ ഭർത്താവിനെ തള്ളി മാറ്റി അയാളുടെ വീട് വിട്ടിറങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇനി മുന്നോട്ട് എന്ത് എന്ന്.
തിരിച്ചു വീട്ടിൽ എത്തി അതികം വൈകാതെ താൻ അവർക്കൊരു   ബാധ്യതയായി എന്ന് മനസ്സിലാക്കി ഇനി എന്ത് എന്നാലോചിച്ചു.
എപ്പഴോ നഷ്ടപ്പെട്ടുപോയ കുഞ്ഞെന്ന  സ്വപ്നംഅതായിരുന്നു പിന്നീടെന്നെ മുന്നോട്ട് നയിച്ചത് തന്നിലെ അമ്മയെ  തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്തവരോട് ക്ഷമിക്കാൻ കഴിയുമായിരുന്നില്ലെനിക്ക്.
എനിക്ക് മാത്രമായി.. എനിക്ക് സ്വന്തമായി ഒരു കുഞ്ഞിനെ കിട്ടാനായി ഞാൻ കണ്ടെത്തിയ മാർഗം ......ചിലർക്കത് മോശമാകും.പക്ഷേ അതെന്റെ ശരികളായിരുന്നു.
ഒറ്റപെട്ട് പോയവളുടെ ശരികൾ. എല്ലാവരും ചേർന്ന് തെറ്റുകാരിയാക്കിയവളുടെ ശെരികൾ.

"അമിത്"  അതായിരുന്നു അവന്റെ പേര്. പക്കാ താന്തോന്നി.
പക്ഷേ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവൻ.
അച്ഛനും അമ്മയും അവനും മാത്രമുള്ള ഒരു കുഞ്ഞ് കുടുംബം. ഒരേ ഒരുദിവസംകൊണ്ടവൻ എനിക്ക് 
സുഹൃത്തായി.
പിന്നീടെപ്പഴോ അവനെനിക്ക് സ്വന്തമായി.
പക്ഷേ വീണ്ടും ഒരു വിവാഹം എന്നത് എന്നെ ഭയപ്പെടുത്തി.

ഒരിയ്ക്കൽ അവനുമായുള്ള  കൂടിക്കാഴ്ചയിൽ അവൻ പോലുമറിയാതെ എന്നിലേക്കെത്തിയ നിധിയാണ് എന്റെ മോള്......

അവളെന്നിൽ ജൻമ്മമെടുത്തെന്നറിഞ്ഞ അന്ന് അവനിൽ നിന്നും അവന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി എനിക്ക് പടിയിറങ്ങേണ്ടി വന്നു.
എങ്ങോട്ടെന്നില്ലാതെ ലക്ഷ്യബോധമില്ലാതെ വീട് വീട്ടിറങ്ങിയ  എനിക്കൊരു കൂട്ട് കിട്ടി.
നാട്ടുകാർ ഒൻപതെന്നും ഹിജഡയെന്നും വിളിച്ചപമാനിക്കുന്നവർ . അർദ്ധനാരിയായ് ജനിച്ചവൾ എന്റെ                       
                   "മായമ്മ "

ഒരിക്കൽ എന്നെപ്പോലെ എങ്ങോട്ടെന്നറിയാതെ ആരും സഹായത്തിനില്ലാതെ ഇറങ്ങിയത് കൊണ്ടാവാം അവർക്കെന്നെ പെട്ടന്ന് മനസ്സിലായി.
അവരെന്നെ ഒപ്പം കൂട്ടി അവർക്കൊപ്പമായിരുന്നു പ്രസവംവരെ. പിന്നേഎന്നെ ഡിസൈനിങ്ങും ബ്യൂട്ടീഷ്യനും പഠിപ്പിച്ചത് അവരാണ് സത്യത്തിൽ എന്നെ ഇപ്പഴത്തെ ഞാനാക്കാൻ തറക്കല്ലിട്ടത് മായമ്മയാണെന്ന് തന്നെ പറയാം
ശരദാമ്മയെപ്പോലെ മയമ്മയും എനിയ്ക്കെന്റെ അമ്മ തന്നെയാണ്......


നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അഭി നേഹയെനോക്കി വിതുമ്പലോടെ തന്നെ നോക്കി കിടന്ന അവളെ അഭി അമർത്തി കെട്ടിപിടിച്ചു.


"ചേച്ചി...... സോറി ചേച്ചി ഞാൻ.... ഞാൻ ഇതൊന്നും അറിഞ്ഞില്ല"

എന്ന് പറഞ്ഞുകൊണ്ട് വിങ്ങിപൊട്ടുന്ന നേഹയെ അവൾനെഞ്ചോടുചേർത്തമർത്തിപിടിച്ചു


"മോളേ...... ഇത്രയൊക്കെന്റെ മോൾടെ ഉള്ളിലുള്ളത് ഈ അമ്മ അറിഞ്ഞില്ലല്ലോടാ....."



"ഹേയ്... സാരല്ലമ്മ എനിക്ക്....... എന്നെ മനസ്സിലാക്കാൻ  നിങ്ങളില്ലേ പിന്നെന്തിനാ എനിക്ക് സങ്കടം."

വിതുമ്പലോടെ അവളുടെ കയ്യിൽ അമർത്തിപിടിച്ച അമ്മയേയും അവൾ നെഞ്ചോട് ചേർത്തു.
മനസ്സൊന്നു ശാന്തമായപ്പോൾ അവർ വീണ്ടും സംസാരം തുടർന്നു.


"അപ്പോ.....അച്ചുമോൾടെ ജനനം ചേട്ടനറിഞ്ഞില്ലേ......"



"ഇല്ല... അവനെന്നല്ല ആമി മോള് ഒഴികെ മറ്റാർക്കും അച്ചുമോളെ പറ്റിയോ എന്നെപ്പറ്റിയോ ഒന്നും തന്നെ അറിയില്ല."


"ആരാ.... ആമി......"


"അമിദി  എന്ന എന്റെ ആമി.... എന്റെ കുഞ്ഞനിയത്തി  എന്റെ വിരലിൽതൂങ്ങി നടക്കാൻ കൊതിച്ചിരുന്നവൾ
അവളൊരിക്കലും എന്നെപോലെ ആയിരുന്നില്ല കാരണം അവള്ടെ കല്യാണം എന്ന് പറഞ്ഞപ്പോ തന്നെ അവള്ടെ ചെക്കനെ അവള്തന്നെ അങ് കണ്ടെത്തി.
എന്ത് വന്നാലുംഞാനുണ്ടെന്ന ഉറപ്പ്. അതവളെ ഉറച്ചതീരുമാനമുള്ളവളാക്കി. പക്ഷേ അവനോട് പോലും അവള് പറഞ്ഞിട്ടില്ല ഞാൻ എവിടെ ആണെന്ന്."


"അപ്പോ ഇനി ഒരിക്കലും ചേട്ടൻ അച്ചുമോളെ പറ്റി ഒന്നുംഅറിയേണ്ടെന്നാണോ ചേച്ചി പറയുന്നെ....."


"ഉം.....അതേ..... അവന്റെ ജീവിതത്തിന് ഞാനോ...മോളോ....ഒരു വിലങ്ങുതടിയാവരുത് എന്ന് ഞാൻ പണ്ടേ തീരുമാനിച്ചതാ...."


"ശരി... ഒരുപക്ഷെ ഏട്ടൻ നിനക്കായ്‌ കാത്തിരിയ്ക്കുന്നുണ്ടെങ്കിൽ?"


"ഇല്ലെടാ ഒരിക്കലും അവൻ അങ്ങനെ കാത്തിരിക്കില്ല ആ....രാത്രിയ്ക്ക് ശേഷം ഒരിക്കൽപോലും ഞാനവനെ കണ്ടിട്ടുമില്ല ഒട്ട് വിളിച്ചിട്ടുമില്ല."


"ഏട്ടൻ നിന്നെ ഓർത്തിരിക്കില്ലെന്നത് നിന്റെ വിശ്വാസമല്ലേ. ഒരുപക്ഷെ ഏട്ടൻ നിന്നെക്കാത്തിരിക്കുന്നുണ്ടെങ്കിൽ ആ.... പാവത്തിനോടും നമ്മടെ അച്ചുമോളോടും കാണിക്കുന്ന തെറ്റല്ലേ ചേച്ചി ഇത്....."


"അത്... മോളേ ഞാൻ....."


"ചേച്ചിയെ കുറ്റപ്പെടുത്തിയതല്ല ഞാൻ...
ചേച്ചി ചേട്ടനെ വിളിക്കണം.പഴയപോലെ ഫ്രണ്ട്സ് ആയിട്ടെങ്കിലും...."


"ഉം.....
മൂളലോടെ അഭി ഫോൺ കയ്യിലെടുത്തുകൊണ്ട് ആമി മോൾ എന്ന് സേവ്ചെയ്ത നമ്പറിലേക്ക്ഡയൽ ചെയ്തു
ഫസ്റ്റ് റിങ്ങിൽതന്നെ അവൾ കോളെടുത്തു."


"ചേച്ചി......."


"മോളേ സുഖണോഡാ..... നിനക്ക്."


"ഉം......"

അതിന് മറുപുറത്തുനിന്നും നേർത്തൊരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു


"എന്താടാ.... ചേച്ചിയോട് പിണക്കമാണോ....."



"പിണക്കമോ... നിന്നോടോ.... ഇല്ലെടാ നിന്നോട് ഒരുകാര്യം പറയാൻ ഞാൻ ഒത്തിരി വിളിച്ചിരുന്നു കഴിഞ്ഞ ഒരു മാസമായിട്ട്....."

"എന്താടാ.....
നിനക്കറിയാല്ലോ ഇടയ്ക്കിടെ വിളിയ്ക്കാൻ പറ്റില്ലെന്ന് വിളിച്ചിട്ട് കിട്ടിയില്ലേൽ ഒരു മെസ്സേജ് ഇട്ടൂടെ നിനക്ക്.....
സാരല്ല നീ കാര്യം പറ.'



"ആദ്യത്തെ കാര്യം നീയൊരു വല്യമ്മ ആകാൻ പോകുവാ....."



"സത്യാണോടാ......"

നിറഞ്ഞകണ്ണുകളോടെയുള്ള അവളുടെ ചോദ്യത്തിനും കണ്ണീരിൽ കുതിർന്നൊരു മൂളലായായിരുന്നുമറുപടി.


"എന്താടാ എന്തിനാ സങ്കടപെടുന്നേ
ഇപ്പഴത്തെ നിന്റെ മാനസികാവസ്ഥ കുഞ്ഞിനേം വല്ലാതെ ബാധിയ്ക്കും അതോണ്ട് എപ്പഴും ഹാപ്പിയായിട്ട് ഇരിയ്ക്കണോട്ടോ...."


"അച്ചുമോൾ ഉള്ളപ്പോ ന്റെ ചേച്ചി ഒത്തിരി വിഷമിച്ചു ല്ലേ........"

പെട്ടന്നുള്ള അവളുടെ ചോദ്യംകേട്ട് ആദ്യം ഒന്ന് വല്ലാതായെങ്കിലും അത് മറച്ചു വച്ചുകൊണ്ടവൾ ആമിയേ സമാധാനിപ്പിച്ചു.


"അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേടാ.... അതുകൊണ്ട് അതൊന്നും എന്റെ മോളിപ്പോ ഓർക്കേണ്ട 
നീ ഇത് പറ.. എല്ലാരുംഎങ്ങനെഇരിക്കുന്നു
അച്ഛൻ അമ്മ."


"അവര് എല്ലാരും ok ആണ്.
പിന്നേ ചേച്ചി ഇവിടെ അച്ഛൻപെങ്ങള് വന്നായിരുന്നു."

"അവരെന്തിനാ വന്നേ.....
വല്ല കൊനിഷ്ട്ടും ഒപ്പിക്കാൻ ആവും അല്ലാതെ ആ സാധനം കെട്ടിയെടുത്തു വരില്ലല്ലോ......
ദേ..... ആമി അച്ഛന്റെ പെങ്ങൾ ഒക്കേ ശരിയാ അവരുടെ താളത്തിനൊത്തു തുള്ളല്ലേ നീ......
അവര്..."

"അയ്യോ..... നീ ഒന്ന് നിർത്തെന്റെ ചേച്ചീ.....എന്നിട്ട് എന്നെ ഒന്ന് പറയാൻ സമ്മതിക്ക് "


"Ok ok ഞാൻ നിർത്തി നീ പറഎന്താ കാര്യം "

അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അഭിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

"നീ...പേടിക്കണ്ട ഞാൻ വരാം നാട്ടിലേക്ക് അവർക്കുള്ളമറുപടി അത് ഞാൻ തന്നെ കൊടുത്തോളാം...
എന്റെ റൂം അത് നീയൊന്ന് വൃത്തിയാക്കി ഇട്ടേക്ക് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ എത്തിയിരിക്കും"



❤കാണാട്ടോ ❤