ചുറ്റും കുറ്റാകൂരിരുട്ട്..കണ്ണ് എത്രയേറെ സ്‌ട്രെയിൻ ചെയ്തിട്ടും കാഴ്ച അഡ്ജസ്റ്റ് ആവുന്നില്ല.. ഒരു തരി വെളിച്ചം പോലും കണ്ടെടുക്കാനില്ലാത്തത്ര ഇരുട്ട്.. കണ്ണ് പരമാവധി അമർത്തി അടച്ച് തുറന്നു..ചുരുട്ടിൻ്റെ വെളിച്ചം കണ്ണിലേക്ക് ഇടിച്ചു കയറി.."ശീഘ്രം!! അഗ്നി അണയുന്നതിന് മുൻപേ വായുവിൽ മൃതിഷീണം നിറയണം!"ഒന്നും മനസ്സിലായില്ല.. പക്ഷേ. ഒരു കൂട്ടം ആളുകൾ, അതും വിചിത്രമായി വസ്ത്രം ധരിച്ചവർ.. അവർ മറ്റു കുറച്ച് പേരെ കയറിൽ ബന്ധിച്ചിരിക്കുന്നു..മുന്നിൽ ഒത്ത നടുക്കായി ആളിക്കത്തുന്ന തീ.. അതിലേക്ക് കമ്പും ചുള്ളീം ഒക്കെ പെറുക്കി ഇട്ട് അതിനെ ആളിക്കത്തിക്കുന്ന മറ്റു ചിലർ. "വലിച്ചെറിയൂ ഈ രാജ്യദ്രോഹികളെ"വീണ്ടും ഭൂമി നടുക്കുമാറുച്ചത്തിൽ ആ ഘോരമായ അലർച്ച മുഴങ്ങി..മരണം മുന്നിൽ കണ്ട് പ്രാണനെ തിരികെ നേടാൻ ശ്രമിക്കുന്നവരുടെ ഹൃദയം പൊട്ടുമാറുച്ചത്തിലുള്ള നിലവിളികൾ ഉയർന്നു..തല വെട്ടിപൊളിയും പോലെ.. ഞാൻ ഇവരിൽ നിന്ന് എല്ലാം കുറച്ച് അകന്ന് മാറി ഇതെല്ലാം വ്യക്തമായി കാണാൻ പറ്റുന്ന ഒരിടത്താണ്..ഒരു മരത്തിനു സൈഡിലായി കുറച്ച് കല്ലുകളുടെ കൂട്ടത്തിനുള്ളിൽ..പക്ഷേ.. അടുത്ത നിമിഷം. ഒന്ന് കാലു വേച്ച് പോയത് ഓർമ്മയുണ്ട്.."ഭൃത്യരെ, അതിക്രമിച്ച്